ഇന്ന് ഞങ്ങള്‍ നാളെ നിങ്ങള്‍...!!


നമുക്ക് ചുറ്റും ദിനേനയെന്നോണം നടക്കുന്ന നൂറുക്കണക്കിന് മരണങ്ങള്‍! ചിലത് നാം ശ്രദ്ധിക്കുന്നു. ചിലത് നമുക്ക് ചെറുതോ വലുതോ ആയ രൂപത്തില്‍ 'ഫീല്‍' ചെയ്യുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളോ മണിക്കൂറുകളോ കഴിയുമ്പോള്‍ നാം അതെല്ലാം മറക്കുന്നു. എന്നാല്‍ നമുക്ക്ചുറ്റും നടക്കുന്ന ഓരോ മരണവും ജീവിച്ചിരിക്കുന്നവര്‍ക്കുള്ള ശക്തമായ കുറെ സന്ദേശങ്ങള്‍ ബാക്കി വെക്കുന്നുണ്ട്. നാമൊരിക്കലും മറന്നു പോകാന്‍ പാടില്ലാത്ത ജീവിതസന്ദേശങ്ങള്‍! അവയില്‍ ചിലത് താഴെ കൊടുക്കുന്നു: 

1. മരണം എപ്പോള്‍, എവിടെവച്ചു, എങ്ങനെ കടന്നുവരും എന്ന് മുന്‍കൂട്ടി അറിയുക സാധ്യമല്ല. 

2. സമയമാകുമ്പോള്‍ എല്ലാവരും മരണത്തിന്‍റെ രുചിയറിയും. 

3. ആശയും അഭിലാഷവും സഫലമാകാതെയാണ് പലരുടെയും മരണയാത്ര. 

4. മരണം ചിലര്‍ക്ക് നല്ല അനുഭവമാണ്. മറ്റുചിലര്‍ക്ക് ചീത്ത അനുഭവവും. 

5. ആര്‍ത്തിയും സ്വാര്‍ഥതയും നിഷേധവും അധര്‍മവുമായി ജീവിച്ചവര്‍ മരണസമയത്ത് കുറ്റബോധത്തിന്‍റെ കണ്ണീര്‍ കുടിക്കും. 

6. മരണത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ എവിടെയും ഒളിച്ചിട്ടോ ഓടിയിട്ടോ പ്രയോജനമില്ല. 

7. ഹൃദയമിടിപ്പിന്‍റെ ടക്ട-ക് ശബ്ദം മരണത്തിലേക്ക് മനുഷ്യന്‍ നടന്നടുക്കുന്ന കാലടിശബ്ദമാണ്. 

8. പ്രഭാതത്തില്‍ പ്രതീക്ഷയോടെ ഉണരുന്ന മനുഷ്യന്‍ ഓര്‍ക്കുന്നുണ്ടോ, മരണം തന്‍റെ പാദരക്ഷയുടെ വള്ളിയെക്കാള്‍ തന്നോടടുത്തുണ്ടെന്നു! 

9. മരണം ജീവിതത്തിന്‍റെ അവസാനമല്ല പരലോകജീവിതത്തിലേക്കുള്ള കവാടമാകുന്നു. 

10. ശ്വസിക്കാന്‍ വായുവും കുടിക്കാന്‍ വെള്ളവും ഒരുക്കിത്തന്ന പ്രപഞ്ചനാഥനെ മാത്രം നമിക്കുകയും നമസ്ക്കരിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ മരണസ്മരണയോടെ ജീവിക്കും. അവര്‍ ഒരിക്കലും മരണത്തെ ഭയപ്പെടുകയില്ല. 

(വിശദമായ ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഖുര്‍ആന്‍ 29:57, 31 :34, 4:78, 63:10, 47:27, 89:27-30 എന്നീ ദിവ്യവചനങ്ങള്‍ കാണുക)  

കടപ്പാട് : ഷംസുദ്ദീന്‍ പാലക്കോട്

ഫാദര്‍ സുലൈമാന്‍റെ അബദ്ധ സുവിശേഷം!!



മൊബൈലുകളില്‍ നിന്ന്‌ മൊബൈലുകളിലേക്ക്‌ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രഭാഷണ ക്ലിപ്പിംഗ്‌ കാണാനിടയായി. വയനാട്ടുകാരനായ സുലൈമാന്‍ മുസ്‌ലിയാര്‍ എന്നയാള്‍ ക്രിസ്‌തുമതത്തിലേക്ക്‌ മാറിയതിന്‌ ശേഷം ഖുര്‍ആനിന്റെ വരികള്‍ ഉദ്ധരിച്ച്‌ നടത്തുന്ന പ്രസ്‌തുത പ്രഭാഷണശകലം സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ പോന്നതാണ്‌. ഈ പ്രഭാഷണത്തില്‍ നിറയെ അബദ്ധങ്ങളും പൊട്ടത്തരങ്ങളും ദുര്‍വ്യാഖ്യാനങ്ങളും മാത്രമാണ്‌. ചില സാമ്പിളുകള്‍:



<<ഇസ്‌ലാംമത സ്ഥാപകന്‍ മുഹമ്മദാണ്‌>>


മുസ്‌ലികള്‍ അങ്ങനെ വിശ്വസിക്കുന്നില്ല. ആദ്യ മനുഷ്യന്‍ ആദം(അ) മുതല്‍ ലോകത്ത്‌ ദൈവിക മതം ഇസ്‌ലാമാണ്‌.


<<യേശുവിന്റെ നാമം ഖുര്‍ആനില്‍ ഇരുപത്തഞ്ചോളം സ്ഥലങ്ങളില്‍ കാണുന്നു. മുഹമ്മദിന്റെ പേര്‌ വെറും നാല്‌ സ്ഥലങ്ങളില്‍ മാത്രം. ഇത്‌ ഇസ്‌ലാം വിട്ടുപോകാനുള്ള കാരണമായി>>


എങ്കില്‍ ജൂതമതത്തിലേക്കായിരുന്നു ഇയാള്‍ മാറേണ്ടിയിരുന്നത്‌. കാരണം ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പേര്‍ പറയപ്പെട്ടത്‌ മൂസാ(അ)യുടേതാണ്‌!


<<യേശു മരിച്ചവനെ ജീവിപ്പിച്ചു, അന്ധത മാറ്റി, കുഷ്‌ഠരോഗം സുഖപ്പെടുത്തി എന്നിങ്ങനെ ഖുര്‍ആന്‍ സമ്മതിക്കുന്നുണ്ട്‌>>


ആ സന്ദര്‍ഭങ്ങളില്‍ `ബി ഇദ്‌നില്ലാഹി' (അല്ലാഹുവിന്റെ സമ്മതത്തോടു കൂടി) എന്നും പറയുന്നുണ്ട്‌. ആ വാക്യം മനപ്പൂര്‍വം മറച്ചുവെച്ച്‌ പാരായണം ചെയ്യാതെയും അര്‍ഥം പറയാതെയും പോകുന്നത്‌ വഴിതെറ്റിയ വേദക്കാരുടെ സ്വഭാവം തന്നെയാണ്‌. (മുസ്‌ലിയാര്‍ തൗഹീദിനെ അട്ടിമറിക്കാന്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ ശീലിച്ചതിന്റെ പരിണത ഫലം!)


<<മുസ്‌ലിംകള്‍ എല്ലാ വര്‍ഷവും ഹജ്ജിന്‌ പോകുന്നത്‌ മുഹമ്മദ്‌ നബിയുടെ കല്ലറയിലേക്കാണ്‌>>


സമസ്‌തക്കാരുടെ ജാറംപ്രേമം കൊണ്ടുണ്ടായ മുസ്‌ലിയാരുടെ ധാരണയാവാമിത്‌!


<<മദീനയില്‍ പോയി ത്വവാഫ്‌ ചെയ്യുന്നു>>


ഇയാള്‍ക്ക്‌ ദാരിമി ബിരുദം ലഭിച്ചുവെങ്കില്‍ അതിന്റെ നിലവാരം. ഹാ, കഷ്‌ടം!


<<സംശയമുണ്ടെങ്കില്‍ ബൈബിള്‍ പരിശോധിക്കാന്‍ ഖുര്‍ആന്‍ പറയുന്നു>>


മുന്‍വേദഗ്രന്ഥങ്ങളുടെ സാരാംശം തന്നെയാണ്‌ പ്രവാചകനായ മുഹമ്മദ്‌ നബി(സ)ക്കും അവതീര്‍ണമാകുന്നതെന്ന്‌ ഉറപ്പ്‌ വരുത്താന്‍ സത്യസന്ധരായ വേദപണ്ഡിതരോട്‌ അന്വേഷിക്കാനാണ്‌ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്‌ (10:94). ഈ വചനത്തെ കൈകടത്തലുകള്‍ക്ക്‌ വിധേയമായ ആധുനിക ബൈബിള്‍ വായിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു എന്ന്‌ തെറ്റിദ്ധരിപ്പിക്കുകയാണ്‌ മുസ്‌ലിയാര്‍.


<<ഖുര്‍ആനിലെ 6666 ആയത്തുകളിലൊരിടത്തും അല്ലാഹുവോ റസൂലോ രോഗം സുഖപ്പെടുത്തുന്നുവെന്ന്‌ പറയുന്നില്ല. എന്നാല്‍ യേശു `ഹാലേല്ലയ്യ' പറയുന്നവര്‍ക്ക്‌ രോഗശമനം നല്‌കുന്നത്‌ നാം കാണുന്നു>>


ഖുര്‍ആനില്‍ `എനിക്ക്‌ രോഗം വന്നാല്‍ ശമനം നല്‌കുന്നവന്‍ അല്ലാഹുവാണ്‌' എന്ന്‌ ഇബ്‌റാഹീം (അ) നബി പറയുന്നതായി കാണാം. അത്‌ മുസ്‌ലിയാര്‍ കണ്ടില്ലെന്നു മാത്രം!


<<മുഹമ്മദ്‌ നബി രോഗം വന്ന്‌ മരണപ്പെട്ടുവെന്ന്‌ ഖുര്‍ആന്‍ പറയുന്നു>>


ഇതേതു ഖുര്‍ആനിലാണാവോ?


<<യേശുവിന്‌ തോറയും ഇഞ്ചീലും സബൂറും `സമ്മാനിച്ചു' എന്ന്‌ ഖുര്‍ആനില്‍ പറയുന്നുണ്ട്‌>>


ആ ആയത്തിലുള്ളത്‌ പ്രസ്‌തുത വേദഗ്രന്ഥങ്ങളിലെ പൊരുള്‍ പ്രവാചകനെ പഠിപ്പിച്ചു എന്നു മാത്രമാണ്‌.


<<പത്ത്‌ വര്‍ഷം അറബിക്കോളെജില്‍ പഠിച്ച്‌ എം എഫ്‌ ഡി ബിരുദമെടുത്ത്‌ പുറത്തുവന്ന്‌ `യേശു ദൈവമല്ല' എന്ന്‌ ഒരു വയളില്‍ പ്രസംഗിച്ചപ്പോള്‍ യേശു ആരാണ്‌ എന്നൊരാള്‍ ചോദിച്ചു. ഇതാണത്രെ ഇയാളുടെ മനംമാറ്റത്തിന്‌ കാരണം!>>


പതിനഞ്ച്‌ മിനുട്ട്‌ പ്രസംഗത്തിലെ പൊട്ടത്തരങ്ങളാണിത്രയും. ഇയാള്‍ ഒരു മുഴുനീള പ്രഭാഷണം നടത്തിയാല്‍ അതിന്റെ സ്ഥിതി എന്തായിരിക്കും!!


പിന്‍കുറി: ഈ മുസ്‌ല്യാരുടെ സ്വദേശം ഈ കുറിപ്പുകാരന്റെ നാട്ടില്‍ നിന്ന്‌ ഏഴു കിലോമീറ്റര്‍ അകലെയാണ്‌. ഇയാളുടെ സതീര്‍ഥ്യനായ ഒരു മുസ്‌ലിയാര്‍ വിശദീകരിച്ചതനുസരിച്ച്‌ ഒരു പ്രണയത്തിന്റെ പിന്നാലെയാണത്രെ ഈ മതം മാറ്റം.


ഏതായാലും ഇസ്‌ലാം എന്താണ്‌ എന്ന്‌ ഇയാള്‍ക്കറിയില്ലെന്ന്‌ വായനക്കാര്‍ക്ക്‌ ബോധ്യപ്പെട്ടല്ലോ? സാധാരണക്കാരെ വഴിതെറ്റിക്കുന്ന ഇത്തരം `മുസ്‌ല്യാര്‍ അച്ച'ന്മാരെ കരുതിയിരിക്കുക.


കടപ്പാട് : മമ്മൂട്ടി മുസ്ലിയാര്‍, വയനാട് 
Related Posts Plugin for WordPress, Blogger...

Popular YRC Posts