സൽസന്താനങ്ങൾ

🔺നബി (സ) പറഞ്ഞു : "അന്ത്യനാളില്‍ ഒരാള്‍ വരും. അയാളുടെ കൂടെ പര്‍വതത്തോളം വലുപ്പമുള്ള സല്‍കര്‍മങ്ങള്‍ ഉണ്ടാകും. അതിശയത്തോടെ അയാള്‍ ചോദിക്കും : 'ഈ കര്‍മങ്ങള്‍ എങ്ങനെ എന്റെയൊപ്പമായി?' അയാളോട്‌ പറയപ്പെടും: 'നിന്റെ മകന്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ചതിന്റെ ഫലമാണിത്‌'.''(ത്വബാറ്‌നി)🔻

⏩ഖുര്‍ആന്‍ പഠിച്ച മക്കള്‍ പുണ്യമേറിയ മക്കളാണ്‌. അവര്‍ പഠിച്ച ഓരോ ഖുര്‍ആന്‍ വചനത്തിനും മാതാപിതാക്കള്‍ക്ക്‌ പുണ്യമുണ്ടെന്ന്‌ തിരുനബി(സ) പറഞ്ഞു. ഉമ്മയുടെയും ഉപ്പയുടെയും പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ മക്കളുടെ ഖുര്‍ആന്‍ പഠനം കാരണമാകുമെന്നും പറഞ്ഞു. അല്ലാഹുവിന്റെ ഗ്രന്ഥം പഠിക്കുകയും അല്ലാഹുവിന്റെ ദീന്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന മക്കള്‍ മാതാപിതാക്കള്‍ക്ക്‌ രണ്ടു ലോകത്തെയും വലിയ സമ്പാദ്യമായിത്തീരുന്നു.

അല്ലാഹുവിന്റെ ദീനിന്റെ പേരില്‍ അഭിമാനികളാണ്‌ നമ്മള്‍. ഇന്ന്‌ ലോകത്തേറ്റവും വേഗതയില്‍ പ്രചരിപ്പിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന മതമാണ്‌ ഇസ്‌ലാം. പുത്തന്‍ സാങ്കേതിക വിനിമയങ്ങളിലൂടെ ഇസ്‌ലാമിക പ്രബോധനം സജീവമായ കാലഘട്ടം. സെക്കന്റുകള്‍ക്ക്‌ ശമ്പളം വാങ്ങുന്നവര്‍ പോലും ജോലിത്തിരക്കിനിടയില്‍ ഇസ്‌ലാമിക ദഅ്‌വത്തില്‍ ഇന്റര്‍നെറ്റിലൂടെ സജീവരായിത്തീര്‍ന്നിരിക്കുന്നു. മുസ്‌ലിമാണെന്നതില്‍ അഭിമാനികളായിത്തീരുന്ന യുവജനങ്ങള്‍ ലോകമെങ്ങും ചെറുതും വലുതുമായ കൂട്ടായ്‌മകളൊരുക്കുന്നു.

നമ്മുടെ മകനോ മകളോ ആ കൂട്ടത്തിലുണ്ടാകണം. നമ്മുടെ മക്കളില്‍ മിടുക്കനും ബുദ്ധിമാനുമായ ഒരാളെ അല്ലാഹുവിന്റെ ദീനിന്റെ വഴിയില്‍ നാം ഒരുക്കിനിര്‍ത്തണം. അവന്റെ മികവിനനുസരിച്ച്‌ ഡോക്‌ടറോ എന്‍ജീനിയറോ ഒക്കെ ആകട്ടെ. അതേ സമയം ആത്മാഭിമാനിയായ ഒരു പ്രബോധകനുമാകട്ടെ. നമ്മള്‍ ചെയ്‌തതിലേറെ ചെയ്യാന്‍ അവര്‍ക്ക്‌ കഴിവും സാധ്യതയുമുണ്ട്‌. ഈ ലോകത്ത്‌ നാം ബാക്കിയാക്കുന്ന ഏറ്റവും മികച്ച സമ്പാദ്യമായിരിക്കും ആ മകന്‍. അഭിമാനത്തോടെ നമുക്ക്‌ ചൂണ്ടിക്കാണിക്കാനുള്ള നമ്മുടെ സല്‍കര്‍മമായിരിക്കും അവന്‍.

✏പി എം എ ഗഫൂർ

അവസാനകാല സമുദായ നേതാക്കൾ

അബ്ദുല്ലാഹിബ്നു മസ്‌ഊദ്‌ (റ) നിവേദനം : നബി (സ) പറഞ്ഞു "എന്റെ കാലശേഷം ചില മനുഷ്യന്മാർ നിങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കും. അവർ സുന്നത്തിന്റെ പ്രകാശം കെടുത്തിക്കളയും. ബിദ്‌അത്ത്‌ പ്രവർത്തിക്കും. നമസ്കാരം യഥാസമയത്തു നിന്ന് നീക്കും."

അപ്പോൾ ഞാൻ ചോദിച്ചു "അവരെ കണ്ടെത്തിയാൽ ഞാൻ എങ്ങനെ പ്രവർത്തിക്കണം?"

നബി (സ) മറുപടി പറഞ്ഞു : "അല്ലാഹുവിനോട്‌ അനുസരണക്കേട്‌ കാണിക്കുന്ന ഒരുവനെ അനുസരിക്കാവതല്ല." [ഇബ്നുമാജ, അഹ്മദ്‌]

VOICE of ISLAH : നേതാവും അനുയായികളും - http://www.voiceofislah.com/2011/12/blog-post_16.html

ഖേദിച്ച്‌ മടങ്ങുക

🔺"ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌." [അദ്ധ്യായം 4 നിസാഅ് 110]🔻

⏩തെറ്റ്‌ ചെയ്തവൻ അത്‌ സമ്മതിച്ച്‌ അല്ലാഹുവിനോട്‌ ഖേദിച്ച്‌ മടങ്ങുകയാണ് വേണ്ടത്‌. അല്ലാതെ, താൻ ചെയ്ത തെറ്റിനെ നിഷേധിക്കുവാൻ ശ്രമിക്കുകയും അത്‌ മറ്റുള്ളവരുടെ പേരിൽ ആരോപിക്കാൻ ശ്രമിക്കുകയല്ല ചെയ്യേണ്ടത്‌. ഖുർആന്റെ അനുയായികളിൽ ഇന്ന് കാണുന്ന ഒരു ദുസ്വഭാവമാണത്‌.

✏അബ്ദുസ്സലാം സുല്ലമി

Related Posts Plugin for WordPress, Blogger...

Popular YRC Posts