ദുനിയാവിൽ അല്ലാഹുവിന്റെ ശിക്ഷ വേഗത്തിൽ ഇറങ്ങുന്നത്‌

സുഹൃത്തുക്കളേയും പൊതുജനങ്ങളേയും സേവിക്കുന്നതിൽ അഭിമാനം കൊള്ളുന്ന ധാരാളം ആളുകളെ നാം കാണുകയും അവരെക്കുറിച്ച്‌ കേൾക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ ജനസേവനമാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് വാദിക്കുന്ന ചിലരെ നമുക്കറിയാം.എന്നാൽ അവർ തങ്ങളുടെ മാതാപിതാക്കൾക്കും രക്തബന്ധമുള്ളവർക്കും സേവനം ചെയ്യാൻ വിമുഖത കാണിക്കുകയും അവരെ അവഗണിക്കുകയും ചെയ്യുന്നു.

മാതാപിതാക്കളിൽ ആരെങ്കിലും ഒരു സേവനം ആവശ്യപ്പെടുകയോ അത്യാവശ്യകാര്യത്തിന് ഏൽപ്പിക്കുകയോ ചെയ്താൽ ആ ദിവസം മുഴുവൻ കോപിഷ്ഠരാകുന്ന ചിലരെ നമുക്ക്‌ കാണാം. അത്‌ അവരോടുള്ള എതിർപ്രവർത്തനവും അനുസരണക്കേടും ദ്രോഹവുമാകുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മരണാനന്തര ജീവിതത്തിന്ന് മുമ്പ്‌ തന്നെ ഈ ലോകജീവിതത്തിൽ അതിനുള്ള ദുരന്തഫലം അവർ അനുഭവിക്കുന്നതാണ്. അതിലൂടെ ശിക്ഷ എളുപ്പമായിത്തീരുകയും ആയുസ്സ്‌ ചുരുങ്ങുകയും ചെയ്യും.

നബി (സ) പറഞ്ഞു : "പരലോക ശിക്ഷക്ക്‌ പുറമേ ദുനിയാവിൽ അല്ലാഹുവിന്റെ ശിക്ഷ വേഗത്തിൽ ഇറങ്ങുന്നതിന്ന് ഏറ്റവും അർഹരായിത്തീരുന്നത്‌ അതിക്രമിയും കുടുംബബന്ധം മുറിക്കുന്നവനുമാകുന്നു " [തുർമുദി]

By ശൈഖ്‌ മുഹമ്മദ്‌ ബിൻ ഇബ്‌റാഹിം അൽ നഈം

Related Posts Plugin for WordPress, Blogger...

Popular YRC Posts